വിജ്ഞാനത്തിന്റെ ഉറവിടം തേടി മർക്കസ് വിദ്യാർത്ഥികൾ ചെറിയ മക്കയായ പൊന്നാനിയിൽ എത്തി

ponnani channel
By -
0
പൊന്നാനി : കാരന്തൂർ ജാമിഅ മർകസ് ഫൈനൽ വർഷ വിദ്യാർത്ഥികളും അധ്യാപകരും പൊന്നാനി വലിയ പള്ളിയിൽ വിളക്കതിരുന്നു. ഈ വർഷം സഖാഫി ബിരുദം കരസ്ഥമാക്കുന്ന നാനൂറോളം വിദ്യാർത്ഥികളാണ് പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചത്. അഞ്ചുനൂറ്റാണ്ട് കാലത്തെ ആത്മീയ്യ വിജ്ഞാന പ്രസരണത്തിന്റെ പ്രഭവ കേന്ദ്രമാണ് പൊന്നാനി വലിയ പള്ളി. നിരവധിയായ മാഹാരാധന്മാരായ മഹത്തുക്കളാണ് ഇവിടെ ഓതിപടിച്ചതാണ്. ഇന്നും കേരളത്തിലെ പ്രബല മത ബിരുദ കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഈ ആത്മീയ അനുഭൂതി നുകരാൻ പൊന്നാനിയിലെത്താറുണ്ട്
. പൊന്നാനി പഴമയുടെ പൈതൃകം വിളിച്ചോതുന്ന ആത്മീയ ഇടമമാണ്. വിളക്കത്തിരിക്കൽ ചടങ്ങിന് സമസ്ത കേരള ജംഈയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ നേതൃത്വം നൽകി. അഹ്മദ് കുട്ടി മുസ്‌ലിയാർ കാട്ടിപ്പാറ, കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്,ഹജ്ജ് കമ്മറ്റി മെമ്പർ കെ എം മുഹമ്മദ് കാസിം കോയ ,പൊന്നാനി വലിയ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി സെയ്ദ് മുഹമ്മദ് തങ്ങൾ, പൊന്നാനി മഖ്ദൂംഎം.പി.മുത്തു കോയ തങ്ങൾ, ,വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് സഖാഫി, വലിയ പള്ളി ഖത്തീബ് അബ്ദുള്ള ബാഖവി ഇയ്യാട് , കുഞ്ഞുമുഹമ്മദ് സഖാഫി, മുഹ് യിദ്ധീൻ സഅദി, ബഷീർ സഖാഫി ,സയ്യിദ് ജസീൽ തങ്ങൾ, തുടങ്ങി പ്രമുഖർ സംബന്ധിച്ചു. വർഷങ്ങളായി മർകസ് വിദ്യാർത്ഥികൾക്ക് ഊഷ്മളമായ സ്വീകരണം നൽകുന്ന വലിയ പള്ളി കമ്മറ്റി അംഗങ്ങളെ മർകസ് ഉസ്താദുമാർ റഈസുൽ ഉലമ ഉസ്താദിന്റെ നേതൃത്വത്തിൽ ആദരിച്ചു. മർകസ് ഉസ്താദുമാർക്ക് പൊന്നാനി വലിയ പള്ളി കമ്മറ്റിയുടെ ആദരവും ചടങ്ങിൽ നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)