പൊന്നാനി: ലഹരി വിൽപന ചോദ്യം ചെയ്തതിന് യുവാവിനെ മർദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പൊന്നാനി മുല്ല റോഡ് സ്വദേശി അൻസാർ (29), മുഹമ്മദ് ഷഫീഖ് (24) മുക്കാടി സ്വദേശി മുഹമ്മദ് റാഫി (30) എന്നിവരാണ് അറസ്റ്റിലായത്.
അക്രമത്തിൽ കൈക്കും കാലിനും പരിക്കേറ്റ പുതുപൊന്നാനി സ്വദേശി മോയന്റെകത്ത് ഫിറോസ് (30) താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. മാസങ്ങൾക്കു മുമ്പ് ഈ കേസിലെ പ്രതി അൻസാറിനെ അക്രമിച്ച കേസിലെ പ്രതിയായിരുന്നു ഫിറോസ്. മാരാകായുധങ്ങളുമായി സംഘടിച്ചെത്തിയ ഏഴംഗ സംഘം മർദിച്ചതായാണ് പരാതി. പുതുപൊന്നാനി കടൽമുറ്റം പാർക്കിൽ വെച്ചാണ് ഫിറോസിനെ ഇവർ മർദ്ദിച്ചത്.
മർദനത്തിൽ അവശനായ ഫിറോസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച സുഹൃത്ത് സൈനുദ്ധീനെയും അക്രമിച്ചിരുന്നു. അറസ്റ്റിലായ പ്രതികളെ കേടതി റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍