ജോയിൻ ആർ.ടി ഓഫീസിൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ സി വി എം ഷെരീഫിൻ്റെ നേതൃത്വത്തിൽ പരിശോധന. സർക്കാർ ഉദ്യോഗസ്ഥനല്ലയാൾ ഓഫീസിൽ ജോലി ചെയ്യുന്നുവെന്ന മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥരിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുകയാണ്.
സബ് ആർ. ഓഫീസിൽ ഉദ്യോഗസ്ഥൻമാരുടെ കമ്പ്യൂട്ടറിൽ അവരുടെ ലോഗിൻ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ചാണ് ഉദ്യോഗസ്ഥൻ ജോലി ചെയ്തിരുന്നത്. ഏജന്റുമാരുടെ ബിനാമിയായായിരുന്നു ഇയാളുടെ പ്രവർത്തനം. ഏജന്റുമാരും ഉദ്യോഗസ്ഥൻമാരും ചേർന്നാണ് ഇയാൾ ശമ്പളം നൽകിയിരുന്നത്.
വാർത്ത പുറത്തെത്തിയതിന് പിന്നാലെ അന്വേഷണത്തിന് ഗതാതക കമ്മിഷണർ ഉത്തരവിട്ടിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍