കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പൊന്നാനി പോലീസ് പിടിയിൽ

ponnani channel
By -
0
കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പൊന്നാനി പോലീസ് പിടിയിൽ*. 

കൊല്ലം പെരിനാട് ഞാറക്കൽ അലീന മൻസിൽ എസ്. അമീറിനെയാണ് 25 വയസ്സ് പൊന്നാനി പോലീസ് ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തത്.

 പൊന്നാനിയിലെ ഒരു ലോഡ്‌ജിൽ അനധികൃത ചീട്ടുകളി നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദേശ പ്രകാരം നടത്തിയ റെയ്ഡിനിടെയാണ് പ്രതി പിടിയിലാകുന്നത്.

പോലിസ് റെയ്ഡ് നടക്കുന്നതിനിടയിൽ പോലിസ് പരിശോധനയിൽ പെടാതെ ഇരിക്കാൻ വേണ്ടി പ്രതി പാസ്ബുക്കുകളും തട്ടിപ്പ് നടത്താൻ ഉപയോഗിച്ച 6 ഓളം മൊബൈൽ ഫോണുകൾ അടങ്ങുന്ന ബാഗും പ്ലാസ്റ്റിക്ക് കവറും ലോഡ്ജ് മുറിയിലെ ബാത്ത്റൂമിൻറെ വെൻ്റിലേറ്റർ വഴി പ്ലാസ്റ്റിക് കയറിൽ പുറത്തേക്ക് തൂക്കി ഇടുകയായിരുന്നു. എന്നാൽ ഈയിടെ എറണാകുളത്ത് നടന്ന ഒരു റെയ്ഡിൽ വിവരം ചോർന്ന് കിട്ടിയ പ്രമുഖ നടൻ രണ്ടാം നിലയിൽ നിന്നും ചാടി പുറത്തേക്ക് ഓടിയത് പോലെയുള്ള സംഭവങ്ങളും പോലിസിൻ്റെ റെയ്ഡിൽ പെടാതെ ഇരിക്കാൻ മയക്കു മരുന്നും കഞ്ചാവും സ്വർണം പണം അടക്കമുള്ള കളവ് മുതലുകളും ജനലുകൾ വഴി പുറത്തേക്ക് എറിഞ്ഞ് കളയുന്ന സംഭവങ്ങളും ആവർത്തിക്കാതിരിക്കാൻ പൊന്നാനി പോലീസ് പുറത്ത് ലോഡ്ജിന് ചുറ്റും മഫ്തിയിൽ നിയോഗിച്ച പോലീസുകാർ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി ഇടുന്നത് കാണുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്തു.ശേഷം ബാഗും പ്ലാസ്റ്റിക്ക് കവറും പരിശോധിച്ചതിൽ നിരവധി പാസ്സ് ബുക്കുകളും മൊബൈൽ ഫോണുകൾ അടങ്ങുന്ന ബാഗും കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്തതിൽ പ്രതി ആദ്യം താൻ തമിഴ്നാട്ടിൽ നിന്നും ഫോണുകൾ മോഷ്ഠിച്ചതാണ് എന്ന് പറഞ്ഞു പോലിസിനെ തെറ്റി ധരിപ്പിക്കാൻ ശ്രമിക്കുകയും പാസ്സ് ബുക്കുകളും മറ്റ് ബാങ്ക് അക്കൗണ്ട് ഡെറ്റൈൽസുകളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാനാവാതെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.. പരിശോധനയിൽ വിവിധ വ്യക്തികളുടെ പേരിലുള്ള 25 ഓളം വ്യത്സ്‌തബാങ്കിൻ്റെ പാസ്സുക്കും 7 സ്മാർട്ട് ഫോണുകളും 24 ചെക്ക് ബുക്കും 30 ATM കാർഡുകളും 25 സിംകാർടുകളും കണ്ടെടുത്തു. പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്. ഐപിഎസിന്റെ നിർദേശ പ്രകാരം മലപ്പുറം സൈബർ പൊലീസിന് കൈമാറി. സൈബർ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതിയുടെ കൈവശമുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നാഷണൽ സൈബർ ക്രൈംപോർട്ടലിൽ പരിശോധിച്ചത് വഴി 17 സംസ്ഥാനങ്ങളിലായി 51 സാമ്പത്തിക തട്ടിപ്പ് സംബന്ധമായ പരാതികൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നാല്‌ പരാതികളും മറ്റ് സംസ്ഥാനങ്ങളിൽ 47 പരാതികളുമാണുള്ളത്.പ്രതിയെ ടെലഗ്രാമിൽ ദുബൈയിൽ നിന്ന് ഒരാൾ ബന്ധപ്പെടുകയും മലബാർ ഭാഗത്തുള്ള ഒരാളെ പരിചയപ്പെടുത്തുകയും ഏജന്റ് വഴി സാധാരണക്കാർക്ക് കമീഷൻ നൽകി വാടകക്കെടുത്ത് ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും എ.ടി.എം കാർഡുകളും സ്ഥിരമായി എത്തിച്ചു നൽകുകയും ചെയ്യുന്നുണ്ട്.ദുബൈയിൽ നിന്നുള്ള ആളിൽ നിന്ന് ലഭിക്കുന്ന നിർദേശപ്രകാരം ഫെഡറൽ ബാങ്ക് അക്കൗണ്ടുകളിൽ ഫെഡ് ആപ്പ് പ്രതി ആക്റ്റീവ്ചെയ്യണം. ഈ ആപ്പിലേക്ക് വിവിധ അക്കൗണ്ടുകളിൽ നിന്ന് ഫ്രോഡ് മണിയും ബിറ്റ് കോയിൻ അടങ്ങിയ വിവരങ്ങളുള്ള സ്ലിപ്പും പ്രതിക്ക് അയച്ചു നൽകും. ഇതുപ്രകാരം ഇന്ത്യൻ മണി പറയുന്ന ബാങ്കിലേക്ക് ട്രാൻസ്‌ഫർ ചെയ്തു കൊടുത്ത് ക്രിപ്റ്റോ കറൻസി ദുബൈയിലുള്ള ആൾക്ക് കൈമാറുകയും ചെയ്യുന്നതാണ് പ്രതിയുടെ ജോലി.
ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പ് പരാതി നൽകിയവരുടെ കോടിക്കണക്കിന് പണമാണ് വിദേശത്തേക്ക് കടത്തിയിട്ടുള്ളതെന്ന് പൊലീസിനോട് പ്രതി വ്യക്തമായിട്ടുള്ളത്. പൊന്നാനി എസ് . ഐ യാസിർ, എ.എസ്.ഐ മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമരായ നാസർ, എസ്.പ്രശാന്ത് കുമാർ, പി.മനോജ്, സിവിൽ പോലീസ് ഓഫീസർ ടി.എസ്.രഞ്ജിത്ത് , സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറായ മധു എന്നിവർ അടങ്ങിയ സംഘമാണ് റൈഡ് നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ തൃശ്ശൂർ കൊരട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനായി പൊന്നാനി പോലീസ് കൈമാറി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)