ബോട്ടപകടത്തിൽ മരണപ്പെട്ട ആശ്രിതർക്ക് സർക്കാർ ജോലി നൽകണം: എസ്ഡിപിഐ.

ponnani channel
By -
0
പൊന്നാനി: പൊന്നാനിയിലെ മത്സ്യബന്ധന ബോട്ട് കപ്പലിടിച്ചതിനെ തുടർന്ന് മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലിയും കുടുംബത്തിന് ഇരുപത്തിയഞ്ചു ലക്ഷം ധനസഹായം പ്രഖ്യാപിക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി ആവശ്യപ്പെട്ടു.

കഴിഞ്ഞ പതിനൊന്നാം തിയതി മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് രണ്ട് പേര് മരിക്കാൻ ഉണ്ടായ സംഭവത്തിൽ സർക്കാർ സ്വീകരിക്കുന്ന അലംഭാവത്തിനെതിരെ എസ്.ഡി.പി.ഐ
പൊന്നാനി ഫിഷറീസ് ഡി.ഡി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



ലക്ഷദ്വീപ് ഡവലപ്മെൻ്റ് കോർപ്പറേഷൻ്റെ ചരക്ക് കപ്പൽ മൽസ്യബന്ധന ബോട്ടിലിടിച്ചത് മൂലം മരണപ്പെട്ട പൊന്നാനിയിലെ പിക്കിൻ്റെ ഗഫൂർ, കുറിയാമ്മാക്കാനകത്ത് സലാം എന്നീ മൽസ്യതൊഴിലാളികളുടെ ആശ്രിതർ നിരാലംബരായി മാറിയിരിക്കുകയാണ്.

 ബോട്ടിലെ പരിക്ക് പറ്റി ചികിൽസയിലുള്ള മറ്റ്നാല്‌ മത്സ്യതൊഴിലാളികൾക്ക് 10 ലക്ഷം രൂപ വീതവും പൂർണമായും നഷ്ടപ്പെട്ട ബോട്ടിന്നും മത്സ്യബന്ധന ഉപകരണങ്ങൾക്കും 50 ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകണമെന്നും അദ്ധേഹം ആവശ്യപെട്ടു.

സംസ്ഥാന സർക്കാർ അധീനതയിലുള്ള 12 നോട്ടിക്കൽ മൈൽ കടലിൽ ചേറ്റുവക്ക് വടക്ക് വശത്ത് മൽസ്യബന്ധനം നടത്തികൊണ്ടിരിക്കെയാണ് ലക്ഷ്വദ്വീപ് കപ്പൽ ഇടിച്ച് അപകടം സംഭവിച്ചത്.
കപ്പൽ ചാലിലൂടെ യാത്ര ചെയ്യേണ്ട കപ്പൽ മൽസ്യതൊഴിലാളികളുടെ മൽസ്യബന്ധന ഏരിയയിലൂടെ അശ്രദ്ധയായ കപ്പൽയാത്രകൾ കോസ്റ്റ് ഗാഡ് തടയാതിരിക്കുന്നതാണ് ഇത്തരം കടൽ അപകടങ്ങൾക്ക് കാരണമാവുന്നത് ,
കടലിൽ മൽസ്യബന്ധനം നടത്തുന്ന മൽസ്യതൊഴിലാളികളുടെ ജീവനും മൽസ്യബന്ധന ഉപകരണങ്ങൾക്കും സംരക്ഷണം നൽകുന്നതിൽ കുറ്റകരമായ വീഴ്ചയാണ് അധികൃതരിൽ നിന്നുമുണ്ടാവുന്നത്.
കുറ്റക്കാരുടെ പേരിൽ ശക്തമായ നിയമ നടപടികളുമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടത് സർക്കാറിൻ്റെ നിർദ്ദിഷ്ട തീരക്കടൽ ചരക്ക് ഗതാഗത പദ്ധതി കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുമെന്നും തീരക്കടൽ ചരക്ക് ഗതാഗത പദ്ധതി നിർത്തൽ ചെയ്യണമെന്നും ആവശ്യപെട്ടു.

പൊന്നാനി മുനിസിപ്പൽ കമ്മിറ്റി നടത്തിയ മാർച്ചിൽ കുഞ്ഞൻ ബാവ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടി, എസ്ഡിടിയു ജില്ലാ സെക്രട്ടറി ബിലാൽ പൊന്നാനി, റിഷാബ്,അജ്മൽ തുടങ്ങിയവർ സംസാരിച്ചു. മാർച്ചിനെ ഡി.ഡി. ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)